in ,

“മോഹൻലാൽ ഡേറ്റും നൽകി, ചർച്ചയ്ക്കായി ഇടയ്ക്കിടെ വീട്ടിലും എത്തി”; നസീറിന്റെ മകന്റെയും ബന്ധുവിന്റെയും അഭിമുഖങ്ങൾ (വീഡിയോ)…

“മോഹൻലാൽ ഡേറ്റും നൽകി, ചർച്ചയ്ക്കായി ഇടയ്ക്കിടെ വീട്ടിലും എത്തി”; നസീറിന്റെ മകന്റെയും ബന്ധുവിന്റെയും അഭിമുഖങ്ങൾ (വീഡിയോ)…

സോഷ്യൽ മീഡിയകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ശ്രീനിവാസന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ നിന്നുള്ള ചില ആരോപണങ്ങൾ ആണ്. മോഹൻലാലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആയിരുന്ന സമയത്ത്‌ ആയിരുന്നു പ്രേം നസീറിന്റെ പെട്ടെന്നുള്ള മരണം. മോഹൻലാലിനെ വെച്ച് ചെയ്യാനിരുന്ന ഈ സിനിമയെ കുറിച്ചാണ് ശ്രീനിവാസൻ പുതിയ അഭിമുഖത്തിൽ പറയുന്നതും വൈറൽ ആകുന്നതും. മോഹൻലാലിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് ശ്രീനിവാസൻ.

‘വയസ്സ് കാലത്ത് ഇങ്ങേർക്ക് വേറെ പണി ഒന്നുമില്ലേ’ എന്ന് മോഹൻലാൽ തന്നോട് പറഞ്ഞെന്നാണ് ശ്രീനി ആരോപിക്കുന്നത്. ‘ലാലിന് ഇഷ്ടമല്ലേൽ അത് പറഞ്ഞാൽ പോരെ വേറെ കാര്യമൊന്നും പറയേണ്ട’ എന്ന് താൻ മറുപടി നൽകിയെന്നും ശ്രീനി പറയുന്നു. പിന്നീട് ഒരു കഥ ആയപ്പോൾ അതറിഞ്ഞ മോഹൻലാൽ എന്ത് ചതിയാ താൻ ചെയ്തത് എന്നും ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടായോ എന്ന രീതിയിൽ പ്രതികരിച്ചു എന്നും ശ്രീനി ആരോപിക്കുന്നു. അഡ്വാൻസ് മോഹൻലാൽ കൈപ്പറ്റിയ കാര്യം പറഞ്ഞ ശ്രീനി അഭിമുഖത്തിൽ പിന്നീട് പറയുന്നത് സിനിമയ്ക്ക് തീരുമാനം ആയില്ല എന്നും വൈകാതെ തന്നെ നസീർ പെട്ടെന്ന് മരണപ്പെട്ടു എന്നുമാണ്. ശേഷം പിറ്റേ ദിവസത്തെ പത്രകുറിപ്പിൽ ‘അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ മോഹമായിരുന്നു, അത് നടന്നില്ല, അതില്പരം ദുഃഖമില്ല’ എന്ന് മോഹൻലാൽ എഴുതി എന്നും ശ്രീനി പറയുന്നു.

ശ്രീനിയുടെ ഈ ആരോപണങ്ങൾക്ക് പിറകെ മുൻ കാലങ്ങളിൽ വന്ന ചില അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മോഹൻലാൽ പൂർണമായി നസീറുമായി സഹകരിച്ചതായി ആണ് ഈ വീഡിയോകളിൽ നിന്ന് വ്യക്തമാകുന്നത്. ഈ അഭിമുഖങ്ങളിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് പ്രേം നസീറിന്റെ മകൻ ഷാനവാസ് നൽകിയ അഭിമുഖം ആണ്. മോഹൻലാലിനായിരുന്നു നസീറുമായി കൂടുതൽ അടുപ്പം എന്നും സിനിമ എല്ലാം ഫൈനലൈസ് ആയി വരികയായിരുന്നു എന്നും ചർച്ചയ്ക്ക് ആയി ഇടയ്ക്കിടെ മോഹൻലാൽ വീട്ടിൽ വരാറുണ്ടായിരുന്നു എന്നും ആണ് ഷാനവാസ് ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

കൂടാതെ, പ്രേം നസീറിന്റെ അടുത്ത ബന്ധുവും സംവിധായകനും നിർമ്മാതാവുമായ താജ് ബഷീറിന്റെ അഭിമുഖ വീഡിയോയിലും നസീർ മോഹൻലാൽ ചിത്രത്തെ കുറിച്ച് പരാമർശികുന്നുണ്ട്. താജ് ബഷീറിന്റെ വാക്കുകൾ: “വലിയ ആഗ്രഹമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അദ്ദേഹം മോഹൻലാലിനോട് ഡേറ്റ് ചോദിച്ചു, മോഹൻലാൽ കൊടുത്തു. മമ്മൂട്ടിയുടെ ഡേറ്റ് കൊടുത്തതായി എനിക്ക് അറിവ് ഇല്ല. പക്ഷേ മോഹൻലാൽ, അങ്കിളിന് വേണ്ടി പടം ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത്രേം എനിക്കറിയാം. പുള്ളി എല്ലാം പ്ലാൻ ചെയ്തു വരികയായിരുന്നു.”

ഇൻസ്റ്റാഗ്രാമിൽ ‘ദളപതി’യ്ക്ക് മാസ് അരങ്ങേറ്റം; പിന്തുടരാൻ ഒഴുകുന്നത് ലക്ഷങ്ങൾ…

റിലീസിന് മുന്നോടിയായി ‘കൊറോണ പേപ്പേഴ്സി’ന്റെ പുതിയ ട്രെയിലർ പുറത്ത്…